വര്‍ഷങ്ങള്‍ എത്രയോ മുമ്പ്
ഉമ്മ മരിച്ചു.
നെടുവീര്‍പ്പും, മിഴിയുപ്പും
കയ്പ്പും തങ്ങി നില്‍ക്കുന്ന
കഷ്ട-നഷ്ടങ്ങള്‍-
കൈകോര്‍ത്തു നടക്കുന്ന
എലിയും പൂച്ചയും
ടോം ആന്റ് ജെറി കളിക്കുന്ന,
പാറ്റയും പാമ്പും പഴുതാരയും
യഥേഷ്ടം വിഹരിക്കുന്ന
ആ വലിയ തറവാട് വീടും
എന്നേ പൊളിച്ചു....!
''വിരുന്നുകാരാരും വരല്ലേ''യെന്ന
ഉമ്മയുടെ പ്രാര്‍ഥന മാത്രം
ഫലം കാണാറുള്ള,
കളിയൊച്ചയും കാലൊച്ചയും
പോലുമില്ലാത്ത
വിഷാദമൂകമായ ബാല്യകാലവും,
വിദ്യപോലും വിലക്കപ്പെട്ട്-
അഴുക്കിനും വിഴുപ്പിനും,
അടുപ്പിനും അമ്മിക്കും
അടുക്കളയിരുട്ടിനുമായ് നേര്‍ന്ന,
കൗമാരവും യൗവ്വനപ്പാതിയും
കഠിനകാലം കരണ്ടൊടുക്കി.
മഴക്കാലങ്ങളില്‍....
ഇറയോട്ടിലൂടെയെന്ന പോലെ,
ഇരുട്ടുകൊണ്ട് അടക്കാനാവാത്ത
ഓട്ടകളാല്‍ തിമര്‍ത്തു പെയ്യുന്ന-
അകത്തളത്തിലിരുന്ന്
ശബ്ദമില്ലാതെ ഞാനും പെയ്തിരുന്നല്ലോ.
പിന്നെയെപ്പഴോ...
എങ്ങിനെയൊക്കെയോ
ദുരിത സാഗരം നീന്തിക്കടന്നു.
മറ്റൊരു ദേശത്താണിപ്പോള്‍.
പഴയകാലം കുഴിച്ചെടുക്കുന്ന
പരിചയ കണ്ണുകളില്ലാത്തിടം
പൂത്തപണം, പുത്തന്‍മാളിക
എന്നിട്ടും പക്ഷേ...
എല്ലാ രാത്രിയും..
പതിത കാലവും,
ദുരിതാനുഭവങ്ങളും കയ്പ്പും
കൈത്തണ്ടയില്‍ കണ്ണീരായി
പെയ്തുമാത്രമേ ഉണരാറുള്ളൂ...
പിന്നെ...
അടുത്ത പകലന്തിയോളം
അതൊക്കെത്തന്നെയോര്‍ത്ത്...