പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെഞ്ചായം പൂശിയ സുന്ദരമായ കടല്‍തീര സായാഹ്‌നം. കടല്‍ താണ്ടിയെത്തിയ കുളിര്‍കാറ്റേറ്റിരിക്കവെ മുഷിഞ്ഞ വസ്‌ത്രം ഉടുത്ത ജടപിടിച്ച ഒരാള്‍ വേച്ചു വേച്ചു വന്നു പറഞ്ഞു. ``വല്ലതും തരണേ...''
ഞാന്‍ ഒരു പുത്തന്‍ നോട്ട് അയാള്‍ക്ക് കൊടുത്തു. നന്ദിയായി ഒന്ന് പുഞ്ചിരിക്കുക പോലുംചെയ്യാതെ അയാള്‍ നടന്നു. ജീവിതമാകുന്ന മഹാ സമസ്യയുടെ ദുരൂഹമായ വഴികളെക്കുറിച്ച് ചിന്തിച്ച്, നടന്നകലുന്ന അയാളെ ശ്രദ്ധിച്ച് ഞാനിരുന്നു. തിരക്കില്‍ നിന്ന് അകലുന്നതിനൊപ്പിച്ച് അയാള്‍ ദൈന്യഭാവം പതിയെ ഉപേക്ഷിക്കുന്നത് എനിക്കുള്‍ക്കൊള്ളാനായില്ല.
ദൂരെ ആളില്ലാത്തിടത്ത് അയാള്‍ തലമുടി അഴിക്കുകയാണ്! കടലില്‍ മുങ്ങിക്കുളിച്ച് വസ്‌ത്രം മാറുകയാണ്! തെണ്ടുന്നതിലും തെണ്ടിത്തരമോ? രോഷത്തോടെ പതുങ്ങി പിന്നാലെ ചെന്ന,് കഴുത്തിന് പിടിച്ച് ഞാന്‍ ആക്രോശിച്ചു. `എടടാ എന്റെ കാശ്' തെല്ല് പരഹാസത്തോടെ ആ പുത്തന്‍ നോട്ട് മടക്കിത്തന്ന് അയാള്‍ പറഞ്ഞു. ``കൊണ്ടുപോടാ തെണ്ടി...'' ആ മറുപടി കേട്ട് തിരമാലകള്‍ പോലും ആര്‍ത്ത് ചിരിച്ചു.
ആധുനിക രഹസ്യം
പണയപ്പിരാന്ത് തലക്കു പിടിച്ചപ്പോഴാണ് അവന്‍ ഓഫറുകളെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ അവന്റെ കയ്യില്‍ ഇരുപത് സിം കാര്‍ഡുകളുണ്ട്, ഇരുനൂറില്‍ പരം ഓഫറുകളും!
ദിവസക്കൂലി അഞ്ഞൂറു കിട്ടിയിട്ടും കണക്കുബുക്കില്‍ കടബാധ്യത പെരുകുന്നതിന്റെ ഗുട്ടന്‍സ് ചോദിച്ചപ്പോഴാണ് അവന്‍ ഈ രഹസ്യം വെളിപ്പെടുത്തിയത്.