ഒരു തുലാമഴക്കാണ് പൊട്ടിയത്
പിന്നെ പൊടിഞ്ഞു പൊടിഞ്ഞു
മുകളിലേക്കൊന്ന് പറന്നു
സ്വര്‍ണവും വെള്ളിയും കലര്‍ന്ന
വെളിച്ചങ്ങളലങ്കരിച്ച രാത്രിയില്‍
സ്വപ്നവും, പ്രതീക്ഷയും ചിറകിലേറ്റി
വെളിച്ചം ലക്ഷ്യമാക്കി പറന്നു
പല്ലിയും ചിലന്തിയും ഉറുമ്പും
മാറിമാറി പുണരവെ
കിഴക്കു വെള്ളകീറും മുമ്പ്
വെളിച്ചത്തിന്റെ മാത്രം ലോകത്ത്
സ്വപ്നങ്ങളും പ്രതീക്ഷകളും
വെറും ചിറകിനടിയില്‍
മൂകമായി തേങ്ങിയുറങ്ങി