നീണ്ടുകിടന്ന പാളങ്ങളില്‍
നിരയായി തളര്‍ന്നുറങ്ങിയ
എരിവയറിന്റെ
നിലവിളികളിലേക്ക്
ചീറിവന്ന ചൂളമടികള്‍
ചിതറിത്തെറിപ്പിച്ച
നിണമണിഞ്ഞ ഉടലുകള്‍,
നിറവയറിന്റെ മേളങ്ങളില്‍
രാവേറുവോളം
അന്തിയുറങ്ങി.
നിന്റെ
ഏകാന്തതയുടെ
അഴലിനെ
ആരെയേല്‍പിച്ചാണ്
നിഴലേ
നീ എനിക്ക്
കരുതലാവുന്നത്.