രാത്രി മക്കളെ ഉറക്കീട്ട്
കലത്തിലെ ബാക്കിവരുന്ന ചോറ്
ഭദ്രമായി അടച്ചുവെച്ചിട്ട്
പിന്നിലെ ചായ്പ്പിലെ വീഴാനായ തൂണില്‍
തൂങ്ങിച്ചാവുകയാണ് ഞാന്‍.
വംശനാശം സംഭവിച്ച നിന്റെ സ്‌നേഹവും
ബീഡിക്കറ പുരണ്ട ചുംബനങ്ങളും
ദഹിപ്പിച്ചു കളഞ്ഞേക്കുക.
എന്റെ മാംസങ്ങളെ, അസ്ഥികളെ
നീ വെറുതെ വിടുക
കലര്‍പ്പില്ലാത്ത ലോകത്ത്
അവ ഒന്ന് ജീവിക്കട്ടെ;
ഭയക്കാതെ, വിശക്കാതെ ഈ ശവമൊന്ന്
നിവര്‍ന്നു കിടന്നീടട്ടെ.