ഉത്സവപ്പിറ്റേന്നാണവള്‍,
ഉടഞ്ഞ കുപ്പിവളകളൊരു
പെട്ടിയിലാക്കി സൂക്ഷിച്ചത്.
അതിന്റെ ബാക്കി പെറുക്കാന്‍
അമ്പലപ്പറമ്പില്‍ പോയപ്പോഴാണ്,
പൊട്ടിയ ബലൂണുകള്‍ക്കൊപ്പം
ചില്ലു പോയ കണ്ണടയും,
പതഞ്ഞു പൊങ്ങുന്ന
വര്‍ണക്കുപ്പികളും,
ഒറ്റച്ചെരുപ്പും
കളഞ്ഞുകിട്ടിയത്.
ചില്ലു പോയ കണ്ണടയുടെ
അവകാശിയെ തെരഞ്ഞപ്പോഴാണ്
ഉരുള്‍വഴിപാടു നടത്തിയ
പൂജാരിയെ ഓര്‍മവന്നത്.
വര്‍ണക്കുപ്പികള്‍ക്ക്
ഗള്‍ഫുകാരന്റെ അത്തറിന്റെ
മണമായിരുന്നു.
ഒറ്റച്ചെരുപ്പിലെയടയാള -
മറിയാതായപ്പോഴാണ്,
ശിങ്കാരിമേളക്കാരനും
പറയെടുപ്പുകാരനും
ആനയെഴുന്നള്ളിപ്പുകാരനും
ബാലെ നടത്തിപ്പുകാരനും
ഒരുപോലെയവകാശികളായത്.