വാലടര്‍ന്ന
കിണ്ടിയുടേയും
ക്ലാവു തിന്നുതീര്‍ത്ത
കിണ്ണത്തോടുമൊപ്പം
ചായ്പില്‍ കിടപ്പായിരുന്നു
പഴയ മുറം...
സ്‌നേഹത്തില്‍ നിന്നമ്മ
പക പാറ്റിയെറിഞ്ഞ പോല്‍
നെല്ലിലെ പതിരും
അരിയിലെ കല്ലും
മുറം പാറ്റിക്കളഞ്ഞു.
വാനെന്ന പെരിയ
മുറത്തിനാല്‍
രാപകലുകള്‍
വേര്‍തിരിക്കുന്നോന്‍
ശരിതെറ്റുകള്‍ ചേറാന്‍
പാകത്തിലൊരു മുറം
തരാതിരിക്കുമോ?