പെയ്തുതീരാന്‍
ഒരു ചാറ്റല്‍മഴ പോലും
ബാക്കിയില്ല.
പേമാരി കൊണ്ട്
നിറഞ്ഞുകവിഞ്ഞതാണ്
കണ്ണുകള്‍.
എരിഞ്ഞടങ്ങാന്‍
ഒരു കനല്‍ച്ചീള് പോലുമില്ല.
കാട്ടുതീയേറ്റ്
കരിഞ്ഞു പോയതാണ്
ഹൃദയം.
ദക്ഷിണവെക്കാന്‍
ഒരു വിരല്‍തുമ്പുപോലുമില്ല.
അടുക്കള ചുമരുകള്‍ക്കുള്ളില്‍
പണയപെടുത്തിയതാണ്
കൈകാലുകള്‍.
കാക്കയും കഴുകനും
കാട്ടുചെന്നായ്കൂട്ടവും
മസ്തിഷ്‌ക്കത്തെ കൊത്തിവലിക്കും മുമ്പ്
വിഴുപ്പ് ഭാണ്ഡവും പേറി ഞാന്‍
പടിയിറങ്ങട്ടെ