കേരളീയ പുരുഷന് എന്തുപറ്റി?

കേരളീയ പുരുഷൻ എൻതുപറ്റി?
2012 ഡിസംബര്‍ 

വിദ്യാഭ്യാസ സാമ്പത്തിക സാംസ്കാരിക രംഗത്ത് ഉയര്‍ന്ന നിലയിലാണ് കേരളത്തിന്റെ സ്ഥാനം. ലോകത്തിന്റെ ഏത് മുക്കിലും ഒരു മലയാളിയെ കാണാം. നമ്മുടെ പാടവും പറമ്പും ഹോട്ടലും കെട്ടിടങ്ങളുമെല്ലാം അന്യസംസ്ഥാന തൊഴിലാളിക്ക് തീറെഴുതി ശാസ്ത്ര സാങ്കേതിക അക്കാദമിക് ബിരുദങ്ങളുടെ മികവില്‍ ലോകോത്തര കമ്പനികളിലും റിസര്‍ച്ച് സെന്ററുകളിലും അക്കാദമിക് രംഗത്തും പണിയെടുക്കാനായി പറക്കുകയാണ് മലയാളി. അതുകൊണ്ടു തന്നെ നാം പലപ്പോഴും പറയാറുമുണ്ട്, മലയാളി വിവരവും പൊതുബോധവുമുള്ളവനാണെന്ന്. പക്ഷേ ടൈയും കോട്ടിനും അപ്പുറം അവന്റെ മനസ്സിപ്പോഴും പെണ്ണിനെ മാറ് മറക്കാനനുവദിക്കാതെ നടത്തി ആസ്വദിച്ച ആ തലത്തില്‍ തന്നെയാണ്. ഇടവഴില്‍ മാത്രമല്ല, ആള്‍ക്കൂട്ടത്തിലായാല്‍ പോലും വളഞ്ഞിട്ടാക്രമിക്കുന്നതാണ് കേരളീയ പൌരുഷത്തിന്റെ നടപ്പ് രീതിയും ശൈലിയും. സൌമ്യയെന്ന നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിയായാലും സാക്ഷാല്‍ സുനന്ദ പുഷ്കര്‍ക്കറായാലും ശരി. 
ലോകത്തെ നോക്കിക്കാണുന്ന വിശാലതയോടെ പെണ്ണിനെ നോക്കിക്കാണാന്‍ ഇനിയും നമ്മുടെ പുരുഷന്മാര്‍ക്കായിട്ടില്ല. ചുറ്റും 'സദാചാര പോലീസ്' കാവലുണ്ടെങ്കിലും ആരും കാണാതെ ആരാന്റെ പെണ്ണിനെ ഒന്ന് തൊട്ട് തലോടാന്‍ വല്ലാത്ത ആക്രാന്തമാണവന്. എല്ലാ രാഷ്ട്രീയ പ്രസ്ഥാന അണികള്‍ക്കും അവരിലെ ചില നേതാക്കള്‍ക്കും വരെ സ്ത്രീ വിഷയത്തില്‍ പഴിയും പിഴയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ പൊതു പ്രവേശം ആഗ്രഹിക്കുന്ന പെണ്ണ് ആക്രമിക്കപ്പെടാതിരിക്കാന്‍ അവള്‍ പുറത്തിറങ്ങേണ്ട നേരവും കാലവും പറഞ്ഞുകൊടുത്ത് പെണ്ണിന് മാത്രമായി പെരുമാറ്റ ചട്ടമുണ്ടാക്കേണ്ട ഗതികേടാണ് അവരില്‍ പലര്‍ക്കും. ബസ്സില്‍ എത്ര പ്രയാസപ്പെട്ട് നിന്നാല്‍ പോലും ആണിനടുത്ത് പെണ്ണോ പെണ്ണിനടുത്ത് ആണോ ഇരിക്കാന്‍ ധൈര്യം പോരാ. തോണ്ടല്‍ പേടി മാത്രമല്ല, കാണുന്നവര്‍ എന്തു കരുതും എന്ന തോന്നല്‍. ആണ്‍പെണ്‍ സൌഹൃദങ്ങളെ അശ്ളീലതയുടെ വേലിക്കകത്തു നിന്ന് കാണാന്‍ മാത്രമേ നമ്മുടെ പൊതുബോധം വളര്‍ന്നിട്ടുള്ളൂ.
ഇതിനൊരു പരിഹാരം സ്വതന്ത്ര ലൈംഗികതയുടെ സാക്ഷാല്‍ക്കാരമാണെന്നാണ് ആധുനിക സാംസ്കാരികതയുടെ ഈടുവെപ്പുകാരുടെ പുത്തന്‍വാദം. യഥാര്‍ഥത്തില്‍ പെണ്ണ് തൊട്ട് തലോടാനുള്ള വസ്തുവാണെന്ന ചിന്ത അവളിലും അവനിലും ഉണ്ടാക്കിയെടുത്തത്, വളരുന്ന യുവത്വ ചിന്തയെ അരാഷ്ട്രീയവത്ക്കരിച്ച് അവരില്‍ ഉപഭോഗ താല്‍പര്യങ്ങളെ കുത്തി നിറച്ച ആധുനികതയുടെ ഇത്തരം വാദമാണ്. പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവള്‍ തന്റെ പെങ്ങളാണെന്ന വിശ്വാസപ്രമാണങ്ങള്‍ അവനില്‍ നിന്നും ഇറങ്ങിപ്പോകുന്നേടത്തേക്കാണ് പെണ്ണ് സമം ശരീരം എന്ന വാദം കയറിവന്നത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media