നല്ലത് സംസാരിക്കാം

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്
ജൂണ്‍ 2025
സംസാരത്തിന്റെ മനോഹാരിതയും ഭാഷയുടെ സംശുദ്ധിയുമാണ് ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ നിദാനം

സംസാരത്തിന്റെ മനോഹാരിതയും ഭാഷയുടെ സംശുദ്ധിയുമാണ് ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ നിദാനം, സംസാര രീതി നന്നായാല്‍ വിജയപാത സുഗമമായിത്തീരും. അത്യാവശ്യത്തിന് മാത്രം സംസാരിക്കുക, അമിത സംസാരം ഒഴിവാക്കുക, അസ്ഥാനത്ത് സംസാരിക്കാതിരിക്കുക തുടങ്ങിയവയെല്ലാം നല്ല വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. സംസാരത്തില്‍ ഓരോ വാക്കും അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. കൈയില്‍ നിന്നു വിട്ട കല്ലും നാവില്‍നിന്ന് വീണ വാക്കും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയുന്നതല്ല എന്ന ബോധം എപ്പോഴുമുണ്ടാകണം. സംസാരം താളം തെറ്റിയാല്‍ അത് സംസാരിക്കുന്നവനെ തറപറ്റിക്കും.

ഇസ് ലാം സംസാരത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അര്‍ഥവത്തായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ സ്വഭാവമെന്താണെന്ന ചോദ്യത്തിന് ഖുര്‍ആനായിരുന്നു നബിയുടെ സ്വഭാവമെന്നാണ് ആഇശ (റ) പറഞ്ഞത്.

'വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നേരായ വാക്കുകള്‍ പറയുക' (അല്‍ അഹ്സാബ് 70), 'കള്ളവാക്കുകളില്‍നിന്ന് നിങ്ങള്‍ അകന്നു നില്‍ക്കുക' (അല്‍ ഹജ്ജ് 30), 'നിന്റെ ശബ്ദം താഴ്ത്തുക' (ലുഖ്മാന്‍ 19) എന്നീ ഖുര്‍ആന്‍ വചനങ്ങള്‍ പ്രബോധകനും പ്രവര്‍ത്തകനുമായ ഒരു മുസ് ലിം സംസാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സംസാരത്തില്‍ വളരെയധികം സൂക്ഷിക്കേണ്ട ഒന്നാണ് പ്രതികരണങ്ങള്‍.

പലപ്പോഴും വികാരങ്ങള്‍ പ്രതികരണങ്ങളെ സ്വാധീനിക്കും. സംവാദങ്ങളിലും സംഭാഷണങ്ങളിലും കോപം ഒരിക്കലും പാടില്ലാത്തതാണ്. വിഡ്ഢികളുമായി സംസാരിക്കേണ്ടി വന്നാല്‍ നമ്മുടെ കഴിവ് തെളിയിക്കാന്‍ നില്‍ക്കരുത്. സദ്ഫലം സൃഷ്ടിക്കാന്‍ കഴിയുന്ന ഭാഷയാണ് ഉപയോഗിക്കേണ്ടത്. സംസാരത്തിന്റെ രീതിയും ശൈലിയും ഭാഷയുമാണ് ഒരാളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്. മാന്യതയോടുകൂടിയ ശബ്ദം, സ്നേഹദ്യോതകമായ സമീപനം, ലാളിത്യം നിറഞ്ഞ ഭാഷ, ആദരവും ക്ഷമയും സ്ഫുരിക്കുന്ന ശൈലി, അംഗീകാരം തുടങ്ങിയവയെല്ലാം നല്ല സംസാരത്തിന്റെ ലക്ഷണങ്ങളാണ്. ദൈവപ്രീതിയും ഗുണകാംക്ഷയുമാണ് സംസാരത്തില്‍ നിഴലിക്കേണ്ടത്.

സംസാരത്തില്‍ ഏഷണിയും പരദൂഷണവും കടന്നുകൂടരുതെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. കണ്ടതും കേട്ടതും പറഞ്ഞുനടക്കുക എന്നത് കടുത്ത അപരാധമാണ്. ആളുകളെക്കുറിച്ച് അവര്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നത് സഹോദരന്റെ പച്ചമാംസം തിന്നുന്നതിന് തുല്യമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്.

പിണങ്ങുമ്പോഴും ദേഷ്യം വരുമ്പോഴും വായില്‍ തോന്നിയത് വിളിച്ചു പറയാതിരിക്കണം. കാരണം, ഇണങ്ങുമ്പോള്‍ ആ വാക്കുകള്‍ ഏല്‍പിച്ച മുറിവ് ഉണങ്ങണമെന്നില്ല.

'നല്ല വാക്ക് ധര്‍മമാണ്', 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മൗനം അവലംബിക്കട്ടെ', 'സൗമ്യമവും സത്യസന്ധവുമായ സംസാരം കൊണ്ടാണ് വിശ്വാസിയെ തിരിച്ചറിയുന്നത്', 'ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നത് ഒരു മുസ് ലിമിന്റെ നന്മയില്‍ പെട്ടതാണ്' എന്നീ പ്രവാചക വചനങ്ങള്‍ സംസാരത്തിന്റെ ഗൗരവവും അതിലേര്‍പ്പെടുന്നവര്‍ അനിവാര്യമായും അവലംബിക്കേണ്ട കാര്യങ്ങളെയുമാണ് ഉണര്‍ത്തുന്നത്.

മാതാപിതാക്കളും മറ്റ് ബന്ധുക്കളും സ്വീകരിക്കുന്ന സംസാര ശൈലി കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വളരെ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികളുടെ സാന്നിധ്യം പരിഗണിക്കാതെ പറഞ്ഞുപോകുന്ന വാക്കുകള്‍ അവരുടെ ജീവിതത്തെ തന്നെ തകര്‍ത്തു കളയും.

കുട്ടികളെ കഴുത, നായ, കാള, പോത്ത്, ജന്തു തുടങ്ങിയ പദങ്ങളുപയോഗിച്ച് ശകാരിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. ഭാഗ്യം കെട്ടവന്‍, കള്ളന്‍, തടിമാടന്‍, കോങ്കണ്ണന്‍ തുടങ്ങിയ നിന്ദാ വചനങ്ങളുപയോഗിച്ച് അവഹേളിക്കരുത്. അവഹേളനം ഹൃദയത്തെ എരിയിച്ചു കളയുന്ന തീക്കട്ടയാണ്. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തല്‍ കുട്ടിയുടെയും സ്വത്വത്തെയും വ്യക്തിത്വത്തെയും ബാധിക്കും. മനോവീര്യം തകര്‍ക്കുന്ന വാക്കുകള്‍ ഉപയോഗിക്കല്‍, ഭീഷണി, ശാപം ധ്വനിക്കുന്ന വാക്കുകള്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വഷളാക്കലും അപമാനിക്കലും തുടങ്ങിയവയെല്ലാം തന്നെ നാശകരമാണ്.'

'സത്യവിശ്വാസി ആക്ഷേപ വചനങ്ങള്‍ ചൊരിയുന്നവനോ ശപിക്കുന്നവനോ മ്ലേഛവാക്കുകള്‍ മൊഴിയുന്നവനോ  അസഭ്യം പറയുന്നവനോ അല്ല' (നബിവചനം).

സംസാരത്തിന്റെ മനോഹാരിതയും ഭാഷയുടെ സംശുദ്ധിയുമാണ് ആകര്‍ഷകമായ വ്യക്തിത്വത്തിന്റെ നിദാനം, സംസാര രീതി നന്നായാല്‍ വിജയപാത സുഗമമായിത്തീരും. അത്യാവശ്യത്തിന് മാത്രം സംസാരിക്കുക, അമിത സംസാരം ഒഴിവാക്കുക, അസ്ഥാനത്ത് സംസാരിക്കാതിരിക്കുക തുടങ്ങിയവയെല്ലാം നല്ല വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. സംസാരത്തില്‍ ഓരോ വാക്കും അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. കൈയില്‍ നിന്നു വിട്ട കല്ലും നാവില്‍നിന്ന് വീണ വാക്കും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയുന്നതല്ല എന്ന ബോധം എപ്പോഴുമുണ്ടാകണം. സംസാരം താളം തെറ്റിയാല്‍ അത് സംസാരിക്കുന്നവനെ തറപറ്റിക്കും.

ഇസ് ലാം സംസാരത്തില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അര്‍ഥവത്തായ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ സ്വഭാവമെന്താണെന്ന ചോദ്യത്തിന് ഖുര്‍ആനായിരുന്നു നബിയുടെ സ്വഭാവമെന്നാണ് ആഇശ (റ) പറഞ്ഞത്.

'വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നേരായ വാക്കുകള്‍ പറയുക' (അല്‍ അഹ്സാബ് 70), 'കള്ളവാക്കുകളില്‍നിന്ന് നിങ്ങള്‍ അകന്നു നില്‍ക്കുക' (അല്‍ ഹജ്ജ് 30), 'നിന്റെ ശബ്ദം താഴ്ത്തുക' (ലുഖ്മാന്‍ 19) എന്നീ ഖുര്‍ആന്‍ വചനങ്ങള്‍ പ്രബോധകനും പ്രവര്‍ത്തകനുമായ ഒരു മുസ് ലിം സംസാരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

സംസാരത്തില്‍ വളരെയധികം സൂക്ഷിക്കേണ്ട ഒന്നാണ് പ്രതികരണങ്ങള്‍.

പലപ്പോഴും വികാരങ്ങള്‍ പ്രതികരണങ്ങളെ സ്വാധീനിക്കും. സംവാദങ്ങളിലും സംഭാഷണങ്ങളിലും കോപം ഒരിക്കലും പാടില്ലാത്തതാണ്. വിഡ്ഢികളുമായി സംസാരിക്കേണ്ടി വന്നാല്‍ നമ്മുടെ കഴിവ് തെളിയിക്കാന്‍ നില്‍ക്കരുത്. സദ്ഫലം സൃഷ്ടിക്കാന്‍ കഴിയുന്ന ഭാഷയാണ് ഉപയോഗിക്കേണ്ടത്. സംസാരത്തിന്റെ രീതിയും ശൈലിയും ഭാഷയുമാണ് ഒരാളെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത്. മാന്യതയോടുകൂടിയ ശബ്ദം, സ്നേഹദ്യോതകമായ സമീപനം, ലാളിത്യം നിറഞ്ഞ ഭാഷ, ആദരവും ക്ഷമയും സ്ഫുരിക്കുന്ന ശൈലി, അംഗീകാരം തുടങ്ങിയവയെല്ലാം നല്ല സംസാരത്തിന്റെ ലക്ഷണങ്ങളാണ്. ദൈവപ്രീതിയും ഗുണകാംക്ഷയുമാണ് സംസാരത്തില്‍ നിഴലിക്കേണ്ടത്.

സംസാരത്തില്‍ ഏഷണിയും പരദൂഷണവും കടന്നുകൂടരുതെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. കണ്ടതും കേട്ടതും പറഞ്ഞുനടക്കുക എന്നത് കടുത്ത അപരാധമാണ്. ആളുകളെക്കുറിച്ച് അവര്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നത് സഹോദരന്റെ പച്ചമാംസം തിന്നുന്നതിന് തുല്യമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്.

പിണങ്ങുമ്പോഴും ദേഷ്യം വരുമ്പോഴും വായില്‍ തോന്നിയത് വിളിച്ചു പറയാതിരിക്കണം. കാരണം, ഇണങ്ങുമ്പോള്‍ ആ വാക്കുകള്‍ ഏല്‍പിച്ച മുറിവ് ഉണങ്ങണമെന്നില്ല.

'നല്ല വാക്ക് ധര്‍മമാണ്', 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മൗനം അവലംബിക്കട്ടെ', 'സൗമ്യമവും സത്യസന്ധവുമായ സംസാരം കൊണ്ടാണ് വിശ്വാസിയെ തിരിച്ചറിയുന്നത്', 'ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക എന്നത് ഒരു മുസ് ലിമിന്റെ നന്മയില്‍ പെട്ടതാണ്' എന്നീ പ്രവാചക വചനങ്ങള്‍ സംസാരത്തിന്റെ ഗൗരവവും അതിലേര്‍പ്പെടുന്നവര്‍ അനിവാര്യമായും അവലംബിക്കേണ്ട കാര്യങ്ങളെയുമാണ് ഉണര്‍ത്തുന്നത്.

മാതാപിതാക്കളും മറ്റ് ബന്ധുക്കളും സ്വീകരിക്കുന്ന സംസാര ശൈലി കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വളരെ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികളുടെ സാന്നിധ്യം പരിഗണിക്കാതെ പറഞ്ഞുപോകുന്ന വാക്കുകള്‍ അവരുടെ ജീവിതത്തെ തന്നെ തകര്‍ത്തു കളയും.

കുട്ടികളെ കഴുത, നായ, കാള, പോത്ത്, ജന്തു തുടങ്ങിയ പദങ്ങളുപയോഗിച്ച് ശകാരിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. ഭാഗ്യം കെട്ടവന്‍, കള്ളന്‍, തടിമാടന്‍, കോങ്കണ്ണന്‍ തുടങ്ങിയ നിന്ദാ വചനങ്ങളുപയോഗിച്ച് അവഹേളിക്കരുത്. അവഹേളനം ഹൃദയത്തെ എരിയിച്ചു കളയുന്ന തീക്കട്ടയാണ്. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തല്‍ കുട്ടിയുടെയും സ്വത്വത്തെയും വ്യക്തിത്വത്തെയും ബാധിക്കും. മനോവീര്യം തകര്‍ക്കുന്ന വാക്കുകള്‍ ഉപയോഗിക്കല്‍, ഭീഷണി, ശാപം ധ്വനിക്കുന്ന വാക്കുകള്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് വഷളാക്കലും അപമാനിക്കലും തുടങ്ങിയവയെല്ലാം തന്നെ നാശകരമാണ്.'

'സത്യവിശ്വാസി ആക്ഷേപ വചനങ്ങള്‍ ചൊരിയുന്നവനോ ശപിക്കുന്നവനോ മ്ലേഛവാക്കുകള്‍ മൊഴിയുന്നവനോ  അസഭ്യം പറയുന്നവനോ അല്ല' (നബിവചനം).

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media